"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

06 June 2017

ചെണ്ട മേളം


























വാക്കുകളും, നിശബ്ദദയും തമ്മിലുള്ള
അന്തരം ഏറിവരുന്നു.
ജീവിതത്തിൽ സ്വന്തമെന്നു കരുതി
കെട്ടിപ്പൊക്കിയ പലതും
അടിത്തറയിളകി നിലം പൊത്താൻ
കാത്തുനിൽക്കുന്നു.

അല്ലെങ്കിൽ വേരിറങ്ങാത്ത മരം പോലെ
ചെറിയ ചാറ്റൽ മഴയിൽ പോലു മാടിയുലയുന്നു.

കനത്ത ഇടിയിലും, മഴയിലും ഇടറാതെ നിന്ന
നെഞ്ചിൽ, ആഴത്തിൽ കുത്തിയിറക്കിയ
കത്തിപോലുമിന്നുറച്ചുപോയിരിക്കുന്നു.

ചോരയുടെ നിറംപോലുമെന്റെ സങ്കടത്താൽ
മങ്ങിയിരിക്കുന്നു .

മറക്കാനും, പൊറുക്കാനും പറ്റാതെ
ആഴത്തിലേറ്റ ചില മുറിവുകൾ.

നിശബ്ദദ ഇരുട്ടിൽ ഓടിയൊളിക്കുന്നു.

ചെവിയിൽ അവന്റെ ചെണ്ട മേളം മാത്രം.
എത്ര കേട്ടിട്ടും മതിവരാതെ
കൊതിയോടെ വീണ്ടും, വീണ്ടും
അതിനായി മാത്രം കാതോർക്കുന്നു.

No comments:

Search Blog Post