"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

07 September 2015

സ്നേഹിക്കാൻ പടിപ്പിച്ചവർക്കായ്
























ഈ ഓർമ്മക്കുറിപ്പുകൾ അവർക്കാണ്
എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച
മനസ്സിൽ ഞാൻ ആദരിക്കുന്ന എന്‍റെ ഗുരുക്കന്മാർക്ക്

''ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്ന
ചേലുറ്റ വെള്ളാമ്പല്‍ കൊണ്ടു നൽകാൻ 
വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍ 
തീരത്ത് പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാന്‍ 
എന്‍തോഴി  ചോല്ലുകില്‍ ചന്ദ്രനെക്കൂടിയും 
തണ്ടോടറുത്തു ഞാന്‍ കൊണ്ടുനല്‍കും...'' 
എന്നെഴുതിയ വൈലോപ്പിള്ളിക്കും 

പ്രണയത്തിന്‍റെ സുഗന്തവും, 
കണ്ണീരിന്‍റെ നനവും, 
ജീവിതത്തിന്‍റെ പച്ചയായ മുഖവുമായി 
മജീദും, സുഹ്റയും 
ബാല്യകാലസഖി യിലൂടെ വൈക്കം മുഹമ്മദ്‌ ബഷീറും 

"ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ 
ഒരു മയിൽ‌പ്പീലിയുണ്ടെന്നുള്ളിൽ 
വിരസ നിമിഷങ്ങൾ സരസമാക്കാനിവ 
ധാരാളമാണെനിക്കിന്നും.." എന്നെഴുതിയ കുഞ്ഞുണ്ണി മാഷും 
പ്രണയത്തിന്‍റെ വ്യത്യസ്ഥ ഭാവങ്ങൾ എന്നെ പഠിപ്പിച്ചു

മാധവിക്കുട്ടിയിൽ നിന്ന് കമല സുരയ്യയായ നീർമാദളത്തിന്‍റെ കൂട്ടുകാരിയും..

പ്രണയത്തിന്‍റെ മുല്ലമൊട്ടുകൾ ഒളിച്ചു വെച്ച് തനിച്ചു യാത്രപോയ നന്ദിതയും ..

പല കാലഘട്ടങ്ങളിലായി എന്നെ പ്രണയിക്കാൻ പഠിപ്പിച്ചു

പക്ഷെ,

ഒന്നെനിക്കറിയാം

ആദ്യമായ് പ്രണയിച്ച പെണ്ണും
സ്വന്തമായ് പ്രണയിച്ച പെണ്ണും
ഭ്രാന്തമായ് പ്രണയിച്ച പെണ്ണും

ഇന്നെനിക്കൊപ്പമില്ല ...  

No comments:

Search Blog Post